Tuesday, 24 March 2015

വേട്ടപ്പട്ടി

ഇരുളിനെയും അപരിചിതരെയും ഭയന്നൊരു കാലത്ത് ഞാനും ഊട്ടി വളര്‍ത്തി ഒരു വേട്ടപ്പട്ടിയെ.

പിന്നീട് ഉദ്യാനത്തില്‍ പൂക്കള്‍ നിറഞ്ഞു, ഇരുളും അപരിചിതത്വവും അലിഞ്ഞുപോയ്

തുരുമ്പെടുത്ത കൂടും വേട്ടപ്പട്ടിയും വിലക്കപ്പെട്ട മൂലയിലേക്ക് മാറ്റപ്പെട്ടു..

എന്റെ കുഞ്ഞേ, പിഞ്ചോമനേ വിലക്കപ്പെട്ട മൂലകള്‍ നിന്റെ കൗതുകം ഉണര്‍ത്താതിരിക്കട്ടെ ..

ഭൂതകാലം, വേട്ടപ്പട്ടിയെ നേര്‍ത്ത ദുരഭിമാനമൂട്ടി ചാവും വരെ ഞാന്‍ പോറ്റിക്കോട്ടെ..

കാഴ്ചമങ്ങി പല്ലുകൊഴിഞ്ഞ അതിനെയും കൊന്നുകളയാന്‍ മനസ്സനുവദിക്കുന്നില്ലല്ലോ..

No comments:

Post a Comment