Saturday, 21 March 2015

ജനകന്‍

വാക്കുകളുടെ ദുഃഖം :

ഏതോ തമസ്സില്‍ ഇന്ദ്രിയങ്ങളുരുവാകാത്ത സുഷുപ്തിയില്‍ നിന്നും വിളിച്ചുണര്‍ത്തിയതാര്?

ജനനവും മരണവും പ്രണയവും വിരഹവും അലങ്കരിക്കും പനിനീര്‍ പുഷ്പങ്ങളാക്കിയതാര്?

കാമക്രോധലോഭമോഹാദികള്‍ തലതല്ലി വീഴുന്ന ദേവാലയനട പോലാക്കിയതാര്?

ജനകന്റെ ദുഃഖം :

മാംസനിബദ്ധമാം രാഗമെന്നോ പ്രപഞ്ചശക്തികളുടെ നിഗൂഡം അലിഖിതനിയമമെന്നോ, വിശദീകരണങ്ങള്‍ ആരോട് എപ്പോള്‍ എങ്ങിനെ എന്നു അനന്തമായി നീണ്ടു പോകും

No comments:

Post a Comment