Sunday, 4 October 2015

തൂലികയിലെ പ്രണയം

എന്റെ തൂലികയിലൂടെയായിരിക്കാം അവന്‍ അവന്റെ പ്രണയത്തെ കണ്ടത്..

അവള്‍ നടന്ന വഴികളേയും അവള്‍ നനഞ്ഞ ചാറ്റല്‍മഴയേയും അവന്‍ സ്നേഹിച്ചിരുന്നപോലെ..

എന്റെ തൂലിക അവന്റെ പ്രണയത്തിന്റെ നാവ് എന്ന് നിനച്ചിരുന്നിരിക്കാം തെല്ലിട..

ഇളവെയിലില്‍ വരികളിലെ തേനുണ്ണാന്‍ പൂമ്പാറ്റയാവാറുണ്ടായിരുന്നല്ലോ അവന്‍..

പ്രായോഗികത വിഴുങ്ങിയ വിചാരങ്ങള്‍ ചിലത് മറുപടിപോലെ കുത്തിക്കുറിക്കാറുമുണ്ടായിരുന്നല്ലോ..

എവിടെയോ സൃഷ്ടിക്കപ്പെട്ട ഊര്‍ജ്ജം മനസ്സുകളറിയുന്ന തൂലികയില്‍ നിറയുന്നതായി കരുതിയിട്ടുണ്ടാവാം..

ഇന്നിപ്പോള്‍ പ്രണയം ഗര്‍ഭത്തില്‍ മരിച്ച കുഞ്ഞായി..

പക്ഷേ തൂലിക നിഷ്കളങ്കമാണ്..വാത്സല്യത്തിന്റെ മഷി ഉറവ വറ്റാത്തതുമാണ്..

പ്രണയത്തിന്റെ കുഴിമാടത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്നവനെ കണ്ടിരിക്കാനാവുന്നില്ല..

നടന്നു മാറാന്‍ ആഹ്വാനം ചെയ്യുന്ന തൂലിക..

എല്ലാം നല്ലതിനാണ്. എല്ലാം നല്ലതാണ്..

No comments:

Post a Comment