എന്റെ കുറവുകളില്‍ നിറയുന്ന,ഇരുട്ടുപോലെ കരുണയോടെ എന്നെ പുതപ്പിക്കുന്ന,മണവാളനാണ് മരണം.അങ്ങിനെ വിഷദ്രാവകം ഞരമ്പില്‍ കുത്തിവെച്ച് വിളക്കണച്ചു.ഇന്നും ഈ വഴി വരുന്നവരുടെ വിളക്കുകള്‍ അണയ്ക്കാന്‍ കാറ്റിനോടും ആകസ്മികതയോടും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
No comments:
Post a Comment