കുടിച്ച് കുടിച്ചിരിക്കെ പതിയെ തലയൊരു വലിയ ചഷകമായി രൂപാന്തരപ്പെടും.മൂക്കും ചൊടിയും കൈപ്പിടിയാകും.കണ്ണുകളും ചെവികളും വെളിച്ചത്തില്‍ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഓളം തല്ലും.അടിത്തട്ടില്‍ നിന്ന് പൊങ്ങി മുകള്‍പ്പരപ്പില്‍ തങ്ങുന്ന നുരയാകും ചുരുളന്‍ തലമുടി.
"മഴയ്ക്കു പകരം വെയില്‍,ചൂടിനു പകരം മഞ്ഞ്..എന്താണിങ്ങനെ?"ഞാനവളോടു ചോദിച്ചു.
"കരച്ചിലിനു പകരം ചിരിക്കാനും വെറുപ്പ് മറയ്ക്കാനും ഞാനും പഠിക്കുകയാണ്."